ദേശീയം

രോഹിണി കോടതിയിലെ വെടിവയ്പ്; അക്രമികളെ സഹായിച്ച രണ്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രോഹിണി കോടതിയിലെ വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. അക്രമികളെ സഹായിച്ച ഉമങ്, വിനയ് എന്നിവരെ ഡൽഹി സ്പെഷൽ സെല്ലാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. കോടതി മുറിക്കുള്ളിൽ നടന്ന വെടിവയ്പ്പിൽ ഗുണ്ടാതലവനടക്കം നാല് പേരാണ് മരിച്ചത്. 

കൊടും കുറ്റവാളി ജിതേന്ദർ ഗോഗിയാണ് മരിച്ച ഒരാൾ. അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികൾ വെടിവെയ്ക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രത്യക്രമണത്തിലാണ് അക്രമികളെ വധിച്ചത്. 

സുരക്ഷാ വീഴ്ചയിൽ ഡൽഹി പൊലീസിനെതിരെ വിമർശനം ശക്തമായിരുന്നു. അതിനിടെയാണ് അറസ്റ്റ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായിട്ടായിരുന്നു കോടതിയിലെ ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ