ദേശീയം

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ; തുകയില്‍ 78 ശതമാനവും ചെലവഴിച്ചത് പരസ്യത്തിന്; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കു വേണ്ടി അനുവദിച്ച തുകയില്‍ 78 ശതമാനവും പരസ്യത്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട്. പരസ്യത്തിനായി ഇത്രയധികം തുക ചെലവഴിക്കുന്നതു പുനപ്പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കായി 2016-19 കാലയളവില്‍ 446.72 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിന്റെ 78 ശതമാനവും മാധ്യമങ്ങളില്‍ പരസ്യം നല്‍കാനാണ് ചെലവഴിച്ചതെന്ന്, പാര്‍ലമെന്റിന്റെ വനിതാ ശാക്തീകരണ സമിതിയുടെ ആറാം റിപ്പോര്‍ട്ടില്‍ പറയുന്നു. പണം ചെലവഴിക്കുന്നതില്‍ കുറെക്കൂടി ആസൂത്രണത്തോടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. റിപ്പോര്‍ട്ട് ഇന്നലെ ലോക്‌സഭയില്‍ വച്ചു.

പിന്നാക്ക മേഖലകളിലെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും, സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഇത്. അതുകൊണ്ടുതന്നെ കുറെക്കൂടി ഇതിനു വകയിരുത്തിയ പണം ചെലവഴിക്കുന്നതില്‍ ആസൂത്രിതമായ നടപടികള്‍ വേണം. പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതു നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍