ദേശീയം

മഥുരയിലെ പള്ളിയില്‍ ഇന്ന് ഹനുമാന്‍ ചാലിസ വായിക്കുമെന്ന് ഹിന്ദുമഹാസഭ; പ്രദേശത്ത് നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മഥുരയിലെ പള്ളിയില്‍ ഇന്ന് ഹനുമാന്‍ ചാലിസ വായിക്കുമെന്ന് ഹിന്ദുമഹാസഭ. യുപിയിലെ ഷാഹി ഈദ്ഗാഹില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്നാണ് പ്രഖ്യാപനം. ഇതേത്തുടര്‍ന്ന് പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു ഹിന്ദു മഹാസഭ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് ഹിന്ദു മഹാസഭയുടെ പ്രസ്താവന. ഹിന്ദു മഹാസഭയുടെ പ്രസ്താവനയെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉരുണ്ടുകൂടി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

പള്ളിയിലേക്ക് കാവടിയുമായി പോയ ആഗ്ര സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈദ് ഹാഗില്‍ ഇന്ന് ജലാഭിഷേകം നടത്തുമെന്നും ഹിന്ദുമഹാസഭ നേതാവ് ബ്രിജേഷ് ബദോറിയ വ്യക്തമാക്കിയിരുന്നു. ഗംഗാജലവുമായി വന്ന ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു