ദേശീയം

സാക്ഷിയായി മോദി; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭൂപേന്ദ്ര പട്ടേല്‍, 16 മന്ത്രിമാര്‍

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ ഭൂപേന്ദ്ര പട്ടേലിന് ഇത് രണ്ടാം ടേമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞ ചടങ്ങിനെത്തി. 

എട്ട് ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കം 16 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ 11പേര്‍ മുന്‍ മന്ത്രിമാരാണ്. കനു ദേശായി, ഋഷികേശ് പട്ടേല്‍, രാഘവ് പട്ടേല്‍, ബല്‍വന്ദ് സിന്‍ഹ് രജ്പുത്, കുന്‍വാര്‍ജി ബവാലിയ, മുലു ബേര, കുബേര്‍ ദിന്‍ദോര്‍, ഭാനുബേന്‍ ബബരിയ എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാര്‍. രണ്ടുപേര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഠു എന്നിവരും സത്യപ്രചതിജ്ഞ ചടങ്ങിനെത്തി. 
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാംദാസ് അത്‌വാലെ, സര്‍ബാനന്ദ സോനേവാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

182 അംഗ നിയമഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 156 സീറ്റി നേടിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് 17 സീറ്റ് മാത്രമാണ് ലഭിച്ചത്. എഎപി 5 സീറ്റ് നേടി. ഗത്‌ലോദിയ മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം