ദേശീയം

വളര്‍ത്തുനായയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കി; വഴിയാത്രക്കാരോട് സംസാരിച്ച് നിന്ന് 25കാരന്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വളര്‍ത്തുനായയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. എന്നാല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന യുവാവാണ് എന്ന് തിരിച്ചറിഞ്ഞതോടെ, യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഗ്വാളിയോറിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ് 25കാരന്‍.

ഭിന്‍ഡ് ജില്ലയിലാണ് സംഭവം. 25 വയസുള്ള രവിയാണ് വളര്‍ത്തുനായയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കിയത്. ഈ ദൃശ്യങ്ങള്‍ വഴിയാത്രക്കാര്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കുടുംബാംഗങ്ങള്‍ ഗ്വാളിയോറിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. നായയുടെ ജഡം ജനലില്‍ തൂങ്ങിനില്‍ക്കുമ്പോള്‍ കൈകൂപ്പി വഴിയാത്രക്കാരോട് യുവാവ് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്