ദേശീയം

മൂന്നാം തരംഗം തീവ്രം; പ്രതിദിന കേസുകള്‍ ഉയരുന്നു,  1,94,720 പേര്‍ക്കു കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1,94,720 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 60,405 പേരാണ് രോഗമുക്തി നേടിയത്. 442 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 9.55.319 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനം.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4868 ആയി.

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി മുപ്പതിനായിരത്തോളം കേസുകള്‍

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഇന്നലെ മുപ്പതിനായിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 14,473 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 73,260 ആയി. ടിപിആര്‍ 10.30 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.15,379 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. പതിനെട്ടിന് മേലെയാണ് ടിപിആര്‍.

മഹാരാഷ്ട്രയില്‍ മുംബൈയില്‍ മാത്രം ഇന്നലെ 11,647 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ മാത്രം ചികിത്സയിലുള്ളവര്‍ ഒരുലക്ഷം കടന്നു. ബംഗാളില്‍ 21,098 പേര്‍ക്കാണ് വൈറസ് ബാധ. ടിപിആര്‍ 32.35. 19 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ