ദേശീയം

മാലയിട്ടു, മോതിരം മാറി; വധുവിനെ വേണ്ടെന്ന് വരന്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ വിവാഹദിനത്തില്‍ പരസ്പരം വരണമാല്യം അണിയിക്കുന്നത് അടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷം വധുവിനെ സ്വീകരിക്കാന്‍ തയ്യാറാവാതെ വരന്‍. മറ്റൊരു പെണ്‍കുട്ടിയുമായി സ്‌നേഹത്തിലാണ് എന്ന കാരണത്താലാണ് വരന്‍ പിന്മാറിയത്. വിവാഹത്തിന്റെ ഭാഗമായി കൈമാറിയ വിലപ്പിടിച്ച വസ്തുക്കളും പണവും അടക്കം മടക്കി നല്‍കണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. 

മോട്ടിഹരിയിലാണ് സംഭവം. എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് വരന്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോതിരം മാറ്റല്‍ അടക്കമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് വരന്‍ തീരുമാനം മാറ്റിയത്. വധുവിന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീധനം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹദിനത്തില്‍ പരസ്പരം വരണമാല്യം അണിയിച്ച ശേഷം വരന്‍ മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. വരനെ പിടികൂടിയ വധുവിന്റെ ബന്ധുക്കള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മുറിയില്‍ പൂട്ടിയിട്ടു. വരനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് അതിന് തയ്യാറായില്ല. അവസാനം കല്യാണത്തിന് ചെലവായത് മുഴുവന്‍ മടക്കിനല്‍കാന്‍ വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ