ദേശീയം

യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; റിത ബഹുഗുണ ജോഷിയുടെ മകന്‍ എസ്പിയില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആവസാന ഘട്ടത്തിലേക്ക് കടക്കവേ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. 

അസംഗഢിലെ റാലിക്കിടെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ്  ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി ഇന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതായി അഖിലേഷ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് ലഖ്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് റിത ബഹുഗുണ ജോഷി നേൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകന് സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എന്നാല്‍, ഈ ആവശ്യം നേതൃത്വം ചെവിക്കൊണ്ടില്ല. മകന് ടിക്കറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നായിരുന്നു അവരുടെ പ്രതികരണം. 2017 ലെ തെരഞ്ഞെടുപ്പില്‍ റിത ബഹുഗുണ ജോഷി ലഖ്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ത്ഥി അപര്‍ണ യാദവിനെ പരാജയപ്പെടുത്തിയിരുന്നു. 

ഏഴിനാണ് യുപി തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിങ്. 10നാണ് ഫല പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങി മരിച്ചു

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു