ദേശീയം

ഹിമാചലില്‍ ഇഞ്ചോടിഞ്ച്; പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിനെ തുണയ്ക്കും; സര്‍വേ ഫലം

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചലില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് മത്സരമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. ഇരുപാര്‍ട്ടികളും ചമ്മില്‍ ഒരു ശതമാനത്തിന്റെ വോട്ടുവിത്യാസം മാത്രമാണ് ഉണ്ടാവുകയെന്നും സര്‍വേയില്‍ പറയുന്നു.

ബിജെപിക്ക് 31 മുതല്‍ 38 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 29 മുതല്‍ 37 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി ഒരു സീറ്റ് വരെ ലഭിച്ചേക്കും.

കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേതില്‍ നിന്ന് 2.5 ശതമാനം വോട്ട് വര്‍ധനവ് ഉണ്ടാകുമ്പോള്‍ ബിജെപിക്ക് ഇത്തവണ 3.9 ശതമാനം കുറവുണ്ടാകുമെന്നും സര്‍വേ പറയുന്നു. എഎപി സംസ്ഥാനത്ത് 3.3 ശതമാനം വോട്ടുകള്‍ നേടും. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനമാണ് കോണ്‍ഗ്രസിന്റെ വോട്ടിങ് വര്‍ധനവിന് സഹായകമാകുന്നതാണ് സര്‍വേയില്‍ പറയുന്നു.

നവംബര്‍ 12നാണ് വോട്ടെടുപ്പ്. നിലവില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. പ്രധാനമന്ത്രി നിരവധി തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'