ദേശീയം

അച്ചടക്ക നടപടിയുടെ പേരിലുള്ള ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കില്ല: സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെരുമാറ്റ ദൂഷ്യത്തിനു അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റമായി കാണാനാവില്ലെന്നു സുപ്രീം കോടതി. കോളജ് അധികൃതര്‍ അച്ചടക്ക നടപടിയെടുത്തതിനു പിറ്റേന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ പ്രേരണക്കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

വിദ്യാര്‍ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും അവരുടെ മൂല്യങ്ങള്‍ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകള്‍ക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

മദ്യപിച്ചു ക്ലാസില്‍ വന്നതിനാണ് വിദ്യാര്‍ഥിയെ പഞ്ചാബിലെ കോളജ് അധികൃതര്‍ പുറത്താക്കിയത്. പിറ്റേന്നു വിദ്യാര്‍ഥി കനാലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു