ദേശീയം

ഹോട്ടലുകളിലെ പരിശോധനയ്ക്ക് ചാനല്‍ കാമറ വേണ്ട; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിലക്കി കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയ്‌ക്കെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടരുതെന്ന് മദ്രാസ് ഹൈക്കോടതി. പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു.

ചെന്നൈ ഹോട്ടല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ചെന്നൈയിലെ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ പ്രചാരണ തത്പരനാണെന്നും വാര്‍ത്ത വരുത്തി സ്ഥാപനങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുന്നയാളാണെന്നും ആരോപിച്ചാണ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്. 

പരിശോധനയ്ക്ക് എത്തുമ്പോള്‍ സ്വകാര്യ കാമറകള്‍ മാത്രമേ ഒപ്പം കൊണ്ടുവരാവൂ എന്ന് കോടതി നിര്‍ദേശിച്ചു. ഇതില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ. മറ്റ് തരത്തിലുള്ള പ്രചാരണത്തിന് ഇവ ഉപയോഗിക്കുന്നത് കോടതി വിലക്കി.

പരിശോധനയ്ക്ക് എന്ന പേരില്‍ അടുക്കളയിലേക്ക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരുമായി കടന്നുകയറാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പരിശോധന മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ വേണമെന്ന് അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്