ദേശീയം

പട്ടാപ്പകല്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം; വീണ്ടും ക്രൂരത 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. നഴ്‌സിന്റെ വായ് മൂടി ക്രൂരകൃത്യം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത 17കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ നാലാമന് വേണ്ടി തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.

മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ചിപി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സ് ഒറ്റയ്ക്ക് മാത്രമാണെന്ന് മനസിലാക്കിയാണ് പ്രതികളുടെ ക്രൂരകൃത്യമെന്ന് പൊലീസ് പറയുന്നു.

കേന്ദ്രത്തില്‍ അതിക്രമിച്ച് കയറിയ സംഘം നഴ്‌സിന്റെ വായ് മൂടിക്കെട്ടി. തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും നഴ്‌സ് പൊലീസിന് മൊഴി നല്‍കി.

നഴ്‌സ് വീട്ടുകാരോടാണ് നടന്ന സംഭവം ആദ്യം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഛത്തീസ്ഗഡ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി പ്രതിഷേധിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു