ദേശീയം

എട്ടുമാസം മുന്‍പ് ബാലവിവാഹം; 15കാരിയെ ഭര്‍ത്താവ് തലയറുത്തു കൊന്നു, ചാക്കില്‍ കെട്ടി കാട്ടില്‍ തള്ളി, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: എട്ടു മാസം മുന്‍പ് ശൈശവ വിവാഹം നടത്തിയ 15കാരിയെ ഭര്‍ത്താവ് തലയറുത്തു കൊന്നു. ത്രിപുരയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 

എട്ടു മാസം മുന്‍പാണ് പെണ്‍കുട്ടിയെ കയെം മിയ എന്ന യുവാവ് വിവാഹം കഴിച്ചത്. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയും ഭര്‍ത്താവും താമസിച്ചിരുന്ന മുസ്ലിംപുര എന്ന സ്ഥലത്തെത്തി അന്വേഷിച്ചു. വീടിനുള്ളില്‍ രക്ത കറ കണ്ടെങ്കിലും പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. 

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ മിയയെ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, പെണ്‍കുട്ടിയെ കൊലപ്പെടുത്തി രണ്ട് കഷ്ണമാക്കി ചാക്കില്‍ കെട്ടി കാട്ടില്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് കൊലനടത്തിയത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാസർക്കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍