ദേശീയം

ഫുള്‍ ടൈം മൊബൈലില്‍; അമ്മ ശകാരിച്ചു; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ:മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ 19കാരി ആത്മഹത്യ ചെയ്തു. കോളജ് വിദ്യാര്‍ഥിനായ രേണുക പ്രമോദ് കാലെയാണ് മരിച്ചത്. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. നാഗ്പൂരിലെ സെന്‍ഡ ചൗക്കിലാണ് സംഭവം.

രേണുകയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കട നടത്തിയാണ് അമ്മ സീമ മകളെ വളര്‍ത്തിയിരുന്നത്. പഠനത്തില്‍ വളരെ മിടുക്കിയുമാണ് രേണുക. എന്നിരുന്നാലും അടുത്തിടെയായി പഠിക്കുന്നതിനേക്കാള്‍ ശ്രദ്ധ മൊബൈലില്‍ ചെലവഴിക്കാനായിരുന്നു. ഇതേതുടര്‍ന്ന് അമ്മ പലപ്പോഴും മകളെ ശാസിക്കാറുമുണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രേണുക കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചെലവഴിച്ചതിന് അമ്മ ശാസിച്ചിരുന്നു. അതിന് പിന്നാലെ രേണുക കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി