ദേശീയം

മരണമൊഴി മാത്രം വച്ച് ശിക്ഷ വിധിക്കാനാവില്ല; മൊഴി നല്‍കുന്ന അവസ്ഥ പ്രധാനമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: മരണമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കൊലപാതക കേസില്‍ ഒരാളെ കുറ്റക്കാരനായി വിധിക്കുന്നത് 'ഉചിത'മല്ലെന്ന് ഛത്തിസ്ഗഢ് ഹൈക്കോടതി. മരണമൊഴി നല്‍കുന്നതിനു തക്ക ശാരീരിക, മാനസിക അവസ്ഥയില്‍ ആയിരുന്നോ, കൃത്യത്തിന് ഇരയായ ആള്‍ എന്നതു പ്രധാനമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കെ അഗര്‍വാളും രാധാകൃഷ്ണ അഗര്‍വാളും പറഞ്ഞു.

കൊലപാതക കേസില്‍, ഇരയുടെ മരണമൊഴി അടിസ്ഥാനമാക്കി പ്രതി കുറ്റക്കാരനെന്നു വിധിച്ച സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇരയായ മമതയുടെ മരണമൊഴി ഏതു ശാരീരിക, മാനസിക അവസ്ഥയില്‍ ആയിരുന്നു എന്നതു പ്രധാനമാണ്. ഇതു വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 80-90 ശതമാനം പൊള്ളലേറ്റിരുന്ന മമതക്കു വേദന സംഹാരികള്‍ നല്‍കിയിരുന്നു. ഫോര്‍ട്വിന്‍ പോലെയുള്ള വേദന സംഹാരികള്‍ മയക്കത്തിനു കാരണമാവുമെന്നു മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മരണമൊഴി പൂര്‍ണ ബോധത്താല്‍ നല്‍കിയതാണെന്ന നിഗമനത്തില്‍ എത്താനാവില്ല- കോടതി പറഞ്ഞു.

''കൃത്യത്തിന് ഇരയായ സ്ത്രീയുടെ മരണമൊഴി ശരിയാണോ? അതു സ്വമേധയാ നല്‍കിയതാണോ? സാധൂകരണത്തിനു മറ്റു തെളിവില്ലാതെ അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ശിക്ഷ വിധിക്കാനാവുമോ? മരണമൊഴിയും അവരുടെ സഹോദരന്റെ മൊഴിയും അല്ലാതെ അവ സാധൂകരിക്കുന്ന ഒരു തെളിവും ഈ കേസില്‍ ഇല്ല'- കോടതി പറഞ്ഞു.

മമതയുടെ മരണത്തില്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ഭര്‍ത്താവും സഹോദരനും നല്‍കിയ അപ്പീല്‍ ആണ് ഹൈക്കോടതി പരിഗണിച്ചത്. മമതയുടെ ശരീരത്തില്‍ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്. 90 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മമത മൂന്നാം ദിവസം മരിച്ചു. ഇതിനിടെയാണ് അവര്‍ മരണമൊഴി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍