ദേശീയം

ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊന്ന് കഷണങ്ങളാക്കി; ദിവസങ്ങളോളം ഫ്രീസറില്‍; യുവതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ഗുവഹാത്തി: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തി, ദിവസങ്ങളോളം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച ശേഷം യുവതി പുഴയില്‍ പൊലീസ്. ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 2022 സെപ്റ്റംബറില്‍ ഭാര്യയെയും അമ്മായി അമ്മയെയും കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ബന്ധുവും പരാതി നല്‍കിയതോടെ, യുവതിയെ പൊലീസ് ചോദ്യം ചെയ്തുച തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. 

2022 ഓഗസ്റ്റ് 17ന് കാമുകന്റെയും സുഹൃത്തിന്റെയും
സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായി അമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയതായി പ്രതി ബന്ദന കലിത സമ്മതിച്ചതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല നടത്തി ശേഷം ഇരകളുടെ മൃതദേഹങ്ങള്‍ ഫ്രിജില്‍ സൂക്ഷിച്ച് വീട് വിട്ടു.  നാല് ദിവസത്തിന് ശേഷം തിരിച്ചെത്തിയ ബന്ദന മൃതദേഹഭാഗങ്ങള്‍ 200 കിലോ മീറ്റര്‍ മേഘാലയയിലെ ഡാവ്കി നദിയിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബന്ദനയുടെ വീടിന്റെ ടെറസില്‍ ഫര്‍ണീച്ചറുകള്‍ കത്തിക്കുന്നത് കണ്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു