ദേശീയം

79 ശതമാനം ഹൈക്കോടതി ജഡ്ജിമാരും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവര്‍; സാമൂഹിക സമത്വം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക സമത്വം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയം. ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരാണെന്നും കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ നിയമ മന്ത്രാലയ സ്ഥിരം സമിതിക്കു മുന്നില്‍ നടത്തിയ അവതരണത്തിലാണ് നിയമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

2018-22 ലെ കണക്കു പ്രകാരം, രാജ്യത്തെ 25 ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 424 പേര്‍ ( 79 ശതമാനം) ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. 2018 ന് ശേഷം 537 ജഡ്ജിമാരെയാണ് നിയമിച്ചത്. ആകെ ജനസംഖ്യയുടെ 35% വരുന്ന മറ്റു പിന്നാക്ക വിഭാഗക്കാരില്‍ (ഒബിസി) നിന്നുള്ളത് 11 ശതമാനം മാത്രമാണ്. (57 ജഡ്ജിമാര്‍). പട്ടികജാതി വിഭാഗത്തിന് 2.8 ശതമാനം, പട്ടിക വര്‍ഗ വിഭാഗത്തിന് 1.3 ശതമാനം എന്നിങ്ങനെയാണ് പ്രാതിനിധ്യമെന്നും നിയമമന്ത്രാലയം വിശദീകരിക്കുന്നു. 

ജഡ്ജി നിയമനത്തില്‍ സംവരണം ഇല്ലെങ്കിലും സാമൂഹിക വൈവിധ്യം ഉറപ്പാക്കണമെന്ന ആശയം മുന്നോട്ടുവച്ചത് കോടതി തന്നെയാണ്. എന്നാല്‍, അഞ്ചു വര്‍ഷമായി കോടതികളില്‍ ഇത് ഉറപ്പാക്കപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കേന്ദ്ര നിയമ മന്ത്രാലയം വിമര്‍ശിക്കുന്നു. ജഡ്ജി നിയമനത്തിലെ കൊളീജിയം രീതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് തുടരുന്നതിനിടെയാണ് പുതിയ വിമര്‍ശനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു