ദേശീയം

പാസ്‌പോര്‍ട്ട് പൗരന്റെ അവകാശം, മതിയായ കാരണമില്ലാതെ പുതുക്കി നല്‍കാതിരിക്കാനാവില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പൗരന്റെ നിയമപരമായ അവകാശമെന്നും ദുരുപയോഗം ചെയ്‌തേക്കാമെന്ന പേരില്‍ അതു പുതുക്കി നല്‍കാതിരിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ മാത്രമേ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ പുതുക്കി നല്‍കാതിരിക്കാനോ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.

ജനന തീയതിയില്‍ തിരുത്തലോടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെന്ന അപേക്ഷ അധികൃതര്‍ നിരസിച്ചതിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ജനന തീയതി തിരുത്തണമെന്ന ആവശ്യം അകൃത്രിമമെന്നു വിലയിരുത്തിയായിരുന്നു പാസ്‌പോര്‍ട്ട് അധികൃതരുടെ നടപടി.

ആദ്യ പാസ്‌പോര്‍ട്ട് നല്‍കിയിട്ട് പതിനാലു വര്‍ഷമായെന്നും ഇപ്പോള്‍ ജനന തീയതി തിരുത്തി പുതുക്കി നല്‍കുന്നത് ദുരുപയോഗിക്കപ്പെട്ടേക്കാം എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് തള്ളിയ കോടതി പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്നതിന് സാധുവായ കാരണം ചൂണ്ടിക്കാട്ടാന്‍ അധികൃതര്‍ക്കായില്ലെന്ന് വിലയിരുത്തി. പാസ്‌പോര്‍ട്ട് ഓരോ പൗരന്റേയും നിയമപരമായ അവകാശമാണ്. നിയമം അനുസരിച്ചു മാത്രമേ അത് എടുത്തു മാറ്റാനാവൂ- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ