ദേശീയം

വസ്തു തര്‍ക്കം: അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി സ്യുട്ട്‌കേസില്‍ ഒളിപ്പിച്ചു; മകന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ 62 വയസുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി. മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കിയ പ്രതി, സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു.

ഗോരഖ്പൂര്‍ സൂരജ് കുണ്ഡ് കോളനിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മുരളീധര്‍ ഗുപ്തയാണ് മരിച്ചത്. 20കാരനായ മകന്‍ സന്തോഷ് കുമാര്‍ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് നടപടി.

വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അച്ഛനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ അച്ഛന്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കി ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം സഹോദരന്റെ മുറിയില്‍ കിടന്നിരുന്ന സ്യൂട്ട്‌കേസിലാക്കി. ഇതിന് പിന്നാലെ വീടിന് പിന്നിലുള്ള തെരുവില്‍ സ്യൂട്ട്‌കേസ് ഒളിപ്പിച്ചതായും പൊലീസ് പറയുന്നു. 

മൃതദേഹം വീണ്ടെടുത്തതായും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍