ദേശീയം

കളിച്ചുകൊണ്ടിരിക്കെ, എഴുവയസുകാരനെ തെരുവുനായ കടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍-കാസിപേട്ട് മേഖലയിലെ റെയില്‍വേ കോളനിക്ക് സമീപമുള്ള പാര്‍ക്കില്‍ വച്ചായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകന്‍ ചോട്ടുവാണ് മരിച്ചത്. റോഡ് സൈഡില്‍ ചെറിയ കച്ചവടം നടത്തുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചോട്ടുവിനെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ഒരു നായ കുട്ടിയുടെ കഴുത്തില്‍ കടിച്ചുവലിക്കുകയായിരുന്നു. ദേഹാമസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരം അറിഞ്ഞ് വാറങ്കല്‍ വെസ്റ്റ് എംഎല്‍എ വിനയ് ഭാസ്‌കറും മേയര്‍ ഗൗണ്ട പ്രകാശ് റാവുവും സ്ഥലത്തെത്തി. കുട്ടിയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞയാഴ്ചകളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം