ദേശീയം

200 കിലോമീറ്ററിനും മുകളില്‍ സ്പീഡ്; അശ്രദ്ധമായ ഡ്രൈവിങ്; രോഹിത് ശര്‍മ്മയ്ക്ക് പിഴ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗതാഗത നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിഴ. മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും അശ്രദ്ധമായ ഡ്രൈവിങ്ങിനുമാണ് രോഹിതിന് പിഴ ചുമത്തിയത്. 200 കിലോമീറ്ററിനും മുകളില്‍ വേഗതയില്‍ വണ്ടിയോടിച്ചതിന് രോഹിത്തിന് മൂന്നു തവണയാണ് പിഴ ലഭിച്ചത്.

ഒരു തവണ രോഹിതിന്റെ ലംബോര്‍ഗിനി 215 കിലോമീറ്റര്‍ സ്പീഡ് കടന്നതായും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ചീമിനൊപ്പം ചേരാന്‍, പൂനെയിലേക്കുള്ള യാത്രയ്ക്കിടെയും പിഴ ചലാന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പൂനെ സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ -ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്. എക്സ്പ്രസ് വേയ്ക്കു സമീപത്തെ ഗഹുഞ്ചെ ഗ്രാമത്തിലാണ് സ്റ്റേഡിയം ഉള്ളത്. ഞായറാഴ്ചയാണ് ഇന്ത്യൻ ടീം പൂനെയിലെത്തിയത്. തിങ്കളാഴ്ച ടീമം​ഗങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. അതിനാൽ രോഹിത് കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മുംബൈയിലേക്ക് പോയിരുന്നു എന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു