ദേശീയം

ഫുട്‌ബോള്‍ മത്സരം കണ്ട് മടങ്ങിവരുമ്പോള്‍ ബൈക്ക് പോത്തിനെ ഇടിച്ചിട്ടു; 16കാരനെ അടിച്ചുകൊന്നു, ദാരുണം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ അക്രമിസംഘം 16കാരനെ അടിച്ചുകൊന്നു. ബൈക്ക് പോത്തിനെ തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കുട്ടിയെ ആളുകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

ദുംക ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഫുട്‌ബോള്‍ മത്സരം കണ്ട് മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്, ബൈക്ക് പോത്തിനെ ഇടിച്ചിട്ട് അപകടം ഉണ്ടായത്. ഇതിനെ ചൊല്ലി പോത്തിന്‍കൂട്ടത്തെ നിയന്ത്രിച്ചിരുന്ന സംഘം കുട്ടികളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നാലെ അക്രമിസംഘം 16കാരനെ ആക്രമിക്കുകയായിരുന്നു. പോത്തിനെ ഇടിച്ചിട്ടതില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് കുട്ടി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ പോലും അക്രമി സംഘം തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു. കുട്ടിയെ ആക്രമിക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന പൊലീസിന്റെ ഉറപ്പിന്മേലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ