സീമ ഹൈദര്‍
സീമ ഹൈദര്‍ എഎഫ്പി
ദേശീയം

പാകിസ്ഥാനിലെ ഭര്‍ത്താവ് നോട്ടീസ് അയച്ചു, സീമ ഹൈദര്‍ മെയ് 27ന് കോടതിയില്‍ ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയിച്ച യുവാവിനെ കാണാന്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ യുവതി സീമ ഹൈദറിനു കോടതിയില്‍ നിന്ന് നോട്ടീസ്. നോയിഡയിലെ കുടുംബക്കോടതിയാണ് മേയ് 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായി ജീവിക്കുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നാലു കുട്ടികളുമായാണു സീമ, സച്ചിന്‍ മീണയെ കാണാന്‍ ഇന്ത്യയിലേക്കു എത്തിയത്. തുടര്‍ന്ന് കാഠ്മണ്ഡുവില്‍ വച്ച് ഇരുവരും വിവാഹിതരായി.

സീമ ഗുലാം ഹൈദറും സച്ചിന്‍ മീണയും

സച്ചിന്‍ മീണയും സീമയുമായുള്ള വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തത്. സീമ വിവാഹമോചനം നേടിയിട്ടില്ലാത്തതിനാല്‍ സച്ചിനുമായുള്ള വിവാഹത്തിനു സാധുത ഇല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഘുലാം ഹൈദര്‍ നോയിഡയിലെ കുടുംബ കോടതിയില്‍ ഇന്ത്യന്‍ അഭിഭാഷകന്‍ മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളെ മതം മാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. മോമിന്‍ മാലിക് ആണ് ഘുലാം ഹൈദറിനുവേണ്ടി ഹാജരാകുന്നത്.

കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഘുലാം ഹൈദര്‍ കോടതിയെ സമീപിച്ചത്. ഘുലാം ഹൈദര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സമയത്താണ് സീമ ഇന്ത്യയിലെത്തിയത്.

നേരത്തേ നല്‍കിയ അഭിമുഖങ്ങളില്‍ ഹിന്ദു മതം സ്വീകരിച്ചെന്നും പാസ്ഥാനിലേക്കു മടങ്ങില്ലെന്നും സീമ പറഞ്ഞിരുന്നു. കുട്ടികളെയും മതം മാറ്റിയെന്നാണ് ഇവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം