ദേശീയം

ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നു, സദാചാര ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ ദളിത് ഹിന്ദു ആണ്‍കുട്ടിയും മുസ്ലീം പെണ്‍കുട്ടിയും ഒരുമിച്ചിരുന്നതിന് ഒരു സംഘം മുസ്ലീംങ്ങള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

സച്ചിന്‍ ലമാനി (18), മുസ്‌കാന്‍ പട്ടേല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൈപ്പുകളും വടികളും ഉപയോഗിച്ച് അക്രമി സംഘം ഇവരെ മര്‍ദിച്ചതായാണ് പരാതി. 

ഇരുവരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെലഗാവി പൊലീസ് എസ്സി/എസ്ടി പീഡന നിയമപ്രകാരം പ്രകാരം കേസെടുത്തു. 'എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒരുമിച്ച് ഇരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. അവര്‍ മുസ്ലീമല്ലെന്നും എന്റെ സ്വന്തം അമ്മായിയുടെ മകളാണെന്നും ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഞങ്ങളുടെ രണ്ട് ഫോണുകളും എടുത്തു. അവര്‍ 7,000 രൂപ തട്ടിയെടുത്തു.' ആക്രമണത്തിനിരയായ സച്ചിന്‍ പറഞ്ഞു. 

ശനിയാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിലെ കില്ല തടാകത്തിന് സമീപമാണ് സംഭവം. സച്ചിന്റെയും മുസ്‌കന്റെയും പേരുകള്‍ ചോദിച്ച് അക്രമികളുടെ സംഘം സമീപിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരകളായ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങിയെന്ന് സച്ചിനും മുസ്‌കാനും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം