ദേശീയം

'ഞങ്ങള്‍ നിങ്ങളെ വിളിക്കുന്നത് ആദിവാസികള്‍ എന്നാണ്; ബിജെപി വിളിക്കുന്നത് വനവാസികളെന്നും' 

സമകാലിക മലയാളം ഡെസ്ക്


ദിസ്പൂര്‍: ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി ആദിവാസികള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ബിജെപി അവരെ വനവാസി എന്നു പറഞ്ഞു പരിമിതപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ എത്തിയപ്പോഴാണ് രാഹുലിന്റെ പ്രസ്താവന. ആദിവാസിയും വനവാസിയും തമ്മിലുള്ള വ്യത്യാസവും രാഹുല്‍ വ്യക്തമാക്കി. 

''ഞങ്ങള്‍ നിങ്ങളെ ആദിവാസികള്‍ എന്നാണു വിളിക്കുന്നത്. അവര്‍ നിങ്ങളെ വനവാസികളെന്നും. രണ്ടിന്റെയും വ്യത്യാസം എന്താണെന്നു നിങ്ങള്‍ക്ക് അറിയാമോ? ആദിവാസി എന്നാല്‍ ആദിമ പൗരന്മാരെന്നാണ് അര്‍ഥം. ഭൂമിയിലേക്ക് ആദ്യം എത്തിയവര്‍. വനവാസിയെന്നാല്‍ വനത്തില്‍ തന്നെ ജീവിക്കുന്നവര്‍. നിങ്ങള്‍ വനത്തില്‍ തന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു ബിജെപിക്കാര്‍.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ മജുലിയിലാണ് രാഹുല്‍ ഗാന്ധിയുള്ളത്. വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പ്രവേശിച്ചത്.  

കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും നിങ്ങളുടെ കുട്ടികള്‍ പോകുന്നതും ഇംഗ്ലിഷ് പഠിക്കുന്നതും ബിസിനസ് നടത്തുന്നതും അവര്‍ക്ക് താല്‍പര്യമില്ല. നിങ്ങളില്‍നിന്ന് എന്താണോ എടുത്തത് അതു തിരികെ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം നിങ്ങള്‍ക്കു തിരികെ ലഭിക്കണം. നിങ്ങളുടേത് നിങ്ങള്‍ക്കു തിരികെ നല്‍കാനാണു ഞങ്ങള്‍ ട്രൈബല്‍ ബില്ലുകളും നിയമങ്ങളും കൊണ്ടുവന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

''പലവര്‍ണ്ണയിഴകളിട്ട കമ്പളം പോലെ ഗോരംഗോരോ എന്ന അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗ സംഘങ്ങള്‍''

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

ചെരുപ്പ് ഉപേക്ഷിച്ച്, മണ്ണിൽ ചവിട്ടി; ഇവിടെ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡ്, വൈറൽ വിഡിയോ