ദേശീയം

ചരണാമൃതം കഴിച്ചു, പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ 11 ദിവസം നീണ്ട വ്രതം അവസാനിപ്പിച്ച് നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ത്രതില്‍ പ്രാണപ്രതിഷ്ഠ നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്രതം അവസാനിപ്പിച്ചു. 11 ദിവസം നീണ്ടു നിന്ന വ്രതമാണ് അവസാനിപ്പിച്ചത്. ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പാല്‍ ചേര്‍ത്ത പൂജിച്ച മധുരപാനീയം ( ചരണാമൃതം ) മോദിക്ക് നല്‍കിയാണ് വ്രതം അവസാനിപ്പിച്ചത്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ മുഖ്യ യജമാന സ്ഥാനം വഹിക്കുന്ന നരേന്ദ്രമോദി കഴിഞ്ഞ 11 വ്രതത്തിലായിരുന്നു. ജനുവരി 12 നാണ് മോദി വ്രതം ആരംഭിച്ചത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്. 

നേരത്തെ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനവേളയില്‍ നരേന്ദ്രമോദിയുടെ വ്രതവും, ഭക്ഷണക്രമവുമെല്ലാം വാര്‍ത്തയായിരുന്നു. രാത്രി പപ്പായയും പൈനാപ്പിളും മാത്രമാണ് മോദി കഴിച്ചത്. നിലത്ത് കിടന്നുറങ്ങി. രാവിലെ കരിക്കിന്‍ വെള്ളം മാത്രം കുടിച്ചാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ ദര്‍ശനത്തിനായി പോയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്