ധനകാര്യം

നന്ദന്‍ നിലേകനി ഇന്‍ഫോസിസ് ചെയര്‍മാന്‍; തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: നന്ദന്‍ നിലേകനി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചെയര്‍മാനാകും. ഇതോടെ കമ്പനി സ്ഥാപകരില്‍ ഒരാള്‍തന്നെ കമ്പനി വീണ്ടും നയിക്കും. ചെയര്‍മാന്‍ സ്ഥാനത്തു നിന്നുമുള്ള വിശാല്‍ സിക്കയുടെ രാജി ഡയറക്ടര്‍ ബോര്‍ഡ് സ്വീകരിച്ചു. 

നോണ്‍ എക്‌സിക്യുട്ടീവ്, നോണ്‍ ഇന്റിപെന്റന്റ് ഡയറക്ടറും ചെയര്‍മാനുമായി നിലേകനിയെ നിയമിച്ച ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും. ചെയര്‍മാനായി നിലേകനിയെ നിയമിച്ചതോടൊപ്പം നിലവിലെ ചെയര്‍മാന്‍ ആര്‍ ശേഷയ്യയും കോ ചെയര്‍മാന്‍ രവി വെങ്കിടേശനും രണ്ടു ഡയറക്ടര്‍ബോര്‍ അംഗങ്ങളും രാജിവെച്ചു.

നിലേകനിയെ കമ്പനിയുടെ ചെര്‍മാനാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര നിക്ഷേപക സ്ഥാപന പ്രതിനിധികള്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ബോര്‍ഡിനു കത്തയച്ചിരുന്നു. തുടര്‍ന്ന് നിലേകനി ചെയര്‍മാനാകുമെന്ന സൂചനകള്‍ ശക്തമായിരുന്നു. 2002 മാര്‍ച്ച് മുതല്‍ 2007 ഏപ്രില്‍ വരെ ഇന്‍ഫിയുടെ സിഇഒ പദവിയിലുണ്ടായിരുന്ന നിലേകനി പിന്നീട് വൈസ് ചെയര്‍മാനാവുകയും 2009ല്‍ കമ്പനി വിടുകയുമായിരുന്നു.

ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നാരാണയ മൂര്‍ത്തിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിശാല്‍ സിഖ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്