ധനകാര്യം

ഓരോ കുടുംബവും മാസം 320 രൂപ ലാഭിക്കുന്നു; ജിഎസ്ടി കുടുംബ സമ്പാദ്യം വര്‍ധിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ജിഎസ്ടി നിലവില്‍ വന്നശേഷം പ്രതിമാസം 320 രൂപയെങ്കിലും ഓരോ കുടുംബത്തിനും ലാഭിക്കാന്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിക്കെതിരെ വ്യാപക ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ അവകാശവാദം. 

 വീട്ടുസാധാനങ്ങള്‍ വാങ്ങുമ്പോള്‍ വരുന്ന നികുതിയിളവാണ് കുടംബങ്ങളുടെ നേട്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വീട്ടുസാധനങ്ങള്‍ക്കായി ശരാശരി 8,400 രൂപ ചെലവിടുന്ന കുടുംബത്തെ ആധാരമാക്കിയാണ് 320 രൂപയുടെ ലാഭക്കണക്കു സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

പഞ്ചസാര, ഭക്ഷ്യഎണ്ണ, ചോക്ലേറ്റ്, സൗന്ദര്യവര്‍ധകവസ്തുക്കള്‍, ധാന്യങ്ങള്‍ തുടങ്ങി 10 ഉല്‍പന്നങ്ങളാണ് ഇതില്‍ വരിക. നേരത്തെ, 8400 രൂപ മുടക്കി ഇതേ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 830 രൂപ നികുതി നല്‍കേണ്ടിയിരുന്നു. ജിഎസ്ടി വന്ന ശേഷം ഇതു 510 രൂപയായി കുറഞ്ഞുവെന്നാണു കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ ആധാരമാക്കി വാദിക്കുന്നത്. ഗോതമ്പും അരിയും നികുതിയില്‍നിന്ന് ഒഴിവാക്കിയതാണു മറ്റൊരു നേട്ടമായി പറയുന്നത്.2017 ജൂലൈ ഒന്നിനാണു രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്