ധനകാര്യം

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ 73 ശതമാനവും പോയത് ഒരു ശതമാനം ധനികരുടെ കൈയിലേക്ക്; സര്‍വേ ഫലം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കഴിഞ്ഞ വര്‍ഷത്തെ സമ്പത്തിക വളര്‍ച്ചയുടെ 73 ശതമാനവും കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം വരുന്ന സമ്പന്നരാണെന്ന് സര്‍വേ ഫലം. വരുമാന വര്‍ധനവിലെ അസമത്വത്തിന്റെ വ്യക്തമായ ചിത്രമാണ് പുതിയ സര്‍വേയിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനസംഖ്യയുടെ പകുതിയോളം വരുന്ന 67 കോടി പാവപ്പെട്ടവരുടെ സമ്പത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്റര്‍നാഷണല്‍ റൈറ്റ്‌സ് ഗ്രൂപ്പ് ഒക്‌സ്ഫാമാണ് സര്‍വേ പ്രസിദ്ധീകരിച്ചത്. 

ആഗോളതലത്തില്‍ ഇതിലും രൂക്ഷമായ അവസ്ഥയിലാണ് സമ്പത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ മൊത്തത്തിലുണ്ടായ സമ്പത്തിന്റെ 82 ശതമാനവും കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം വരുന്ന ധനികരാണ്. 3.7 ബില്യണ്‍ വരുന്ന ജനസംഖ്യയിലെ പാവപ്പെട്ടവരുടെ വരുമാനത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ഓക്‌സ്ഫാം സര്‍വേയിലെ കണ്ടെത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. വരുമാന വര്‍ധനവ്, ലിംഗ സമത്വം എന്നിവയെ പ്രധാന വിഷയങ്ങളാക്കിയെടുത്തിരിക്കുന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ആനുവല്‍ മീറ്റിംഗില്‍ സര്‍വേ ചര്‍ച്ചയാവും. 

കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 58 ശതമാനമാണ് ഒരു ശതമാനം വരുന്ന ധനികരുടെ കൈവശമുണ്ടായിരുന്നത്. 2017 ല്‍ ഒരു ശതമാനം വരുന്ന പണക്കാരുടെ സമ്പത്തില്‍ 20.9 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു. ഇത് 2017-18 ലെ കേന്ദ്ര ഗവണ്‍മെന്റിന്റെ ബജറ്റ് തുകയ്ക്ക് തുല്യമാണെന്നും ഒക്‌സ്‌ഫോഡ് ഇന്ത്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന