ധനകാര്യം

ഭൂമിയുടെ പകുതി ചുറ്റിയുള്ള ആകാശയാത്ര; 20മണിക്കൂര്‍ നീണ്ട സിഡ്‌നി-ലണ്ടന്‍ യാത്രയ്ക്ക് വിമാനത്തില്‍ ജിം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് അമേരിക്കന്‍ നഗരങ്ങളിലേയ്ക്ക് നിലംതൊടാതെ ഒരു വിമാനയാത്ര. സാങ്കേതികവിദ്യ വികസിച്ചതോടെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ക്വാണ്ടാസ് എയര്‍ലൈന്‍സ്. സണ്‍റൈസ് എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടില്‍ 300 യാത്രക്കരെയും അവരുടെ ലഗ്ഗേജും വഹിക്കാന്‍ സജ്ജമായ വിമാനമാണ് പറക്കാന്‍ തയ്യാറെടുക്കുന്നത്. വിമാനത്തില്‍ ക്യാബിന്‍ രീതിയിലുള്ള ഇന്റീരിയറാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെ പരിചരണം, വ്യായാമം തുടങ്ങിയവയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ വിമാനത്തില്‍ ഒരുക്കാനാണ് പദ്ധതി . 

സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് ക്വാണ്ടാസ് എയര്‍ലൈന്‍സ് സിഇഒ പ്രമുഖ എയര്‍ലൈന്‍ കമ്പനികളായ ബോയിങ്, എയര്‍ബസ് എന്നിവയെ വെല്ലുവിളിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍. 1935ല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്ര 13 ദിവസത്തോളം ദൈര്‍ഘ്യമെടുക്കുന്നതായിരുന്നു. പിന്നീട് പറക്കുന്ന ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ആരംഭിച്ചെങ്കിലും സിഡ്‌നി-ലണ്ടന്‍ യാത്രയ്ക്കിടെ 30 സ്റ്റോപ്പുകള്‍ ഉള്‍പ്പെട്ടിരുന്നു. 

ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്ന നിലവിലെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദോഹ-ഓക്ലന്‍ഡ് യാത്രയെ മറികടക്കുന്നതാവും 20മണിക്കൂറോളം നീണ്ട സിഡ്‌നി-ലണ്ടന്‍ എയര്‍വെയ്‌സ്. 2022മുതല്‍ യാത്രയ്ക്ക് തയ്യാറാകുമെന്നും ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും ക്വാണ്ടാസ് എയര്‍ലൈന്‍സ് സിഇഒ അലന്‍ ജോയിസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്