ധനകാര്യം

ആര്‍ബിഐ ഉത്തരവായി, കീറിയതും മുഷിഞ്ഞതുമായ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി മാറ്റിവാങ്ങാം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാം. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറ്റിനല്‍കുന്നതിന്, നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി.

പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും 2009ലെ നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ മാറ്റം വരുത്താത്തതിനാല്‍ കീറിയതും മുഷിഞ്ഞതുമായ, രണ്ടായിരത്തിന്റേത് ഉള്‍പ്പെടെയുള്ള നോട്ടുകള്‍ മാറ്റിനല്‍കാന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞിരുന്നില്ല. രണ്ടായിരത്തിന്റെയും ഇരുന്നൂറിന്റെയും പുതിയ അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിനല്‍കാന്‍ കഴിയാത്തത് വലിയ വിമര്‍ശനത്തിന് ഇടവച്ചിരുന്നു. നോട്ടുനിരോധനത്തിനു ശേഷം പുറത്തിറക്കിയ പത്ത്, ഇരുപത്, അന്‍പത്, നൂറ് നോട്ടുകളും മാറ്റിനല്‍കാനായിരുന്നില്ല.

കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കാത്തതിനാല്‍ ഒട്ടേറെപേരാണ് പരാതി ഉന്നയിച്ചത്. ബാങ്കുകളില്‍ പരാതിയുമായി എത്തുമ്പോള്‍ ആര്‍ബിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താതെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

ആര്‍ബിഐ ഓഫിസുകളിലും നിശ്ചയിക്കപ്പെട്ട ബാങ്ക് ശാഖകളിലും ഇനി മുതല്‍ കേടുപാടു പറ്റിയ പുതിയ നോട്ടുകള്‍ മാറ്റിവാങ്ങാം. നോട്ടിന് എത്രത്തോളം കേടുപാടു പറ്റി എന്നതിന് അനുസരിച്ചാണ് പണം തിരികെ ലഭിക്കുകയെന്ന് ഭേദഗതി ഉത്തരവില്‍ പറയുന്നു. മുഴുവന്‍ തുകയും ലഭിക്കുന്നതിന്, കീറിയ നോട്ടിന്റെ വലിയ ഭാഗത്തിനു വേണ്ട വലിപ്പത്തില്‍ ആര്‍ബിഐ മാറ്റം വരുത്തിയിട്ടുണ്ട്. ഇതു പാലിക്കാത്ത നോട്ടുകള്‍ക്കു പകുതി തുക മാത്രമേ തിരികെ കിട്ടൂ.

പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായും ആര്‍ബിഐ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്