ധനകാര്യം

എസ്ബിഐ എടിഎം കാര്‍ഡുകള്‍ ഒഴിവാക്കുന്നു, പണം പിന്‍വലിക്കാന്‍ ഇനി മൊബൈല്‍ ഫോണ്‍ മതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഞ്ചു വര്‍ഷം കൊണ്ട് ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. മൊബൈല്‍ ഫോണിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യോനോ വ്യാപകമാക്കാനാണ് എസ്ബിഐ തീരുമാനം. ഇതിനായി കൂടുതല്‍ യോനോ കേന്ദ്രങ്ങള്‍ തുടങ്ങും. 

ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമാണ് എസ്.ബി.ഐ.യുടെ എസ്ബിഐ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉള്ളത്. അഞ്ചു വര്‍ഷം കൊണ്ട് ഇതു കുറച്ചുകൊണ്ടുവരാനാനാവുമെന്നാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്. 

കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ പണം കൈമാറാനും കഴിയുന്ന സംവിധാനമാണ് യോനോ. മൊബൈല്‍ ഫോണ്‍ ആധാരമാക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. 

എസ്ബിഐ ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകള്‍ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് പത്തു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പോക്കറ്റില്‍ പ്ലാസ്റ്റിക് കാര്‍ഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം