ജീവിതം

പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു ബസ് സ്റ്റോപ്പ്; സംഭവം ഹൈദരാബാദില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പ്ലാസ്റ്റിക് നമുക്കൊരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ഉപയോഗിച്ചതിന് ശേഷം നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ബസ് സ്‌റ്റോപ്പ് നിര്‍മിച്ചിരിക്കുകയാണ് ഹൈദരാബാദുകാര്‍.

ഹൈദരാബാദിലെ സ്വരൂപ്‌നഗര്‍ കോളനിയിലാണ് റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ബസ് സ്‌റ്റോപ്പ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഷെഡ്ഡിന്റെ മുകളില്‍ മുളയുടെ ഇലകളാണ് ഇട്ടിരിക്കുന്നത്. 

അങ്ങിനെ പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലാണ് ബാംബു ഹൗസ് ഇന്‍ ഇന്ത്യ ഈ ബസ് സ്റ്റോപ്പ് ഷെഡ് നിര്‍മിച്ചിരിക്കുന്നത്. ബാംബു ഹൗസ് ഇന്ത്യയുടെ റിസൈക്കിള്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത്. 

റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന 1000 പ്ലാസ്റ്റിക് ബോട്ടുകളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 3 ദിവസം കൊണ്ട് 20 പേര്‍ ചേര്‍ന്നാണ് പ്ലാസ്റ്റിക് ബസ് സ്റ്റോപ് നിര്‍മിച്ചത്. 15000 രൂപയാണ് ഇതിന്റെ നിര്‍മാണത്തിനായി വേണ്ടിവന്നത്. ഒരു റിസൈക്കിള്‍ പ്ലാസ്റ്റിക് കുപ്പിക്ക് ചെലവായത് 1.40 രൂപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു