ജീവിതം

കള്ളം പറഞ്ഞതിന് എടുത്തെറിഞ്ഞും, കഴിത്ത് ഞെരിച്ചും അച്ഛന്റെ ക്രൂരത; അമ്മ പകര്‍ത്തിയ വീഡിയോ പുറത്തായതോടെ അച്ഛന്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു പത്തുവയസുകാരനായ മകനെ എടുത്തെറിഞ്ഞും, കഴുത്ത് ഞെരിച്ച് മര്‍ദ്ദിച്ചും, ചവിട്ടിയും അച്ഛന്റെ ക്രൂരത. കള്ളം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മകന് നേര്‍ക്കുള്ള അച്ഛന്റെ ആക്രമണം. 

രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. എന്നാല്‍ മകനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുട്ടിയെ മര്‍ദ്ദിച്ച ബംഗളൂരു സ്വദേശിയായ മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുട്ടിയെ പൊക്കിയെടുത്ത് കട്ടിലിലേല്ല് നിരന്തരം എറിയുന്നതും, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് അടിക്കുന്നതും, ചാര്‍ജര്‍ കഴുത്തില്‍ കുരുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇനി കള്ളം പറയില്ലെന്ന് കുട്ടി കരഞ്ഞ് പറയുന്നുണ്ടെങ്കിലും പിതാവ് പിന്മാറുന്നില്ല. 

കുട്ടിയുടെ അമ്മയെ കൊണ്ടാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ എടുപ്പിച്ചത്. എന്നാല്‍ മൊബൈല്‍ കേടായതിന് തുടര്‍ന്ന് നന്നാക്കാനായി കടയില്‍ ഏല്‍പ്പിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്താകുന്നത്. ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ദൃശ്യങ്ങള്‍ കണ്ട കടക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി