ജീവിതം

മൃഗശാലയിലെ കരടിയെ കറങ്ങാന്‍ കൊണ്ടുപോയി, ഐസ്‌ക്രീമും വാങ്ങിക്കൊടുത്തു: പുലിവാല് പിടിച്ച് ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മൃഗശാലയിലെ ജീവികളോട് അവിടുത്തെ ജീവനക്കാര്‍ അടുപ്പമാകുന്നതും ഓമനിക്കുന്നതുമെല്ലാം സാധാരണമായ കാര്യങ്ങളാണ്. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങള്‍. ഇങ്ങനെ വന്യമൃഗങ്ങളെ വരെ ഇണക്കി വാലാട്ടി പിറകെ നടത്തിക്കുന്ന ആളുകളുടെ വീഡിയോകള്‍ നമ്മള്‍ പല തവണകളായി കണ്ടുകാണും. എന്നാല്‍ ഇവരെ ഔട്ടിങ്ങിന് കൊണ്ടുപോകുന്നതും ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നതുമൊക്കെ അത്ര നിസാരമായ കാര്യമല്ല. അതും അധികൃതരുടെ അനുവാദമില്ലാതെ.

അങ്ങനെ ഒരു കരടിയെ കാറിലിരുത്തി പുറത്തേക്ക് കൊണ്ടുപോയി, അതിന് ഐസ്‌ക്രീമും വാങ്ങിക്കൊടുത്ത് അവസാനം വെട്ടിലായിരിക്കുകയാണ് ഇവിടെയൊരു മൃഗശാലാ ജീവനക്കാരന്‍. കാനഡയിലെ ആല്‍ബര്‍ട്ടയിലാണ് സംഭവം. ബെര്‍ക്കലി എന്ന് പേരുള്ള ഒരു വയസുള്ള കരടിയെയാണ് ജീവനക്കാരന്‍ കാറിന്റെ മുന്‍സീറ്റിലിരുത്തി യാത്രകൊണ്ടുപോയത്. 

മൃഗശാലക്ക് പുറത്തെത്തിയ കരടിക്ക് ഒരു ഐസ്‌ക്രീം പാര്‍ലര്‍ ഉടമ തന്റെ കടയില്‍ നിന്ന് ഐസ്‌ക്രീം വായില്‍ വെച്ച് കൊടുത്തിരുന്നു. ഇതിന്റെ വീഡിയോ ആരോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി പുറത്തറിയുന്നതും പ്രശ്‌നങ്ങളുണ്ടാകുന്നതും. ജനുവരിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. 

കരടി പുറത്തുപോയി സുരക്ഷിതമായി അകത്തെത്തിയെങ്കിലും ഇതിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് മൃഗശാലാ അധികൃതര്‍. വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിന് മൃഗശാലാ അധികൃതര്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് ആല്‍ബെര്‍ട്ടയിലെ വൈല്‍ഡ്‌ലൈഫ് ഉദ്യോഗസ്ഥര്‍. മൃഗശാലയുടെ പെര്‍മിറ്റ് വരെ നഷ്ടമാകുമെന്ന സാഹചര്യത്തില്‍ അതിന്റെ ഉടമ തങ്ങള്‍ക്ക് പറ്റിയ തെറ്റിന് മാപ്പ് ചോദിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം