ജീവിതം

മൺഭരണിയിൽ അടച്ച് സ്വർണനാണയങ്ങൾ, 1,100 കൊല്ലം പഴക്കം; ഖനനത്തിലൂടെ പുറത്തെടുത്തു 

സമകാലിക മലയാളം ഡെസ്ക്

1,100 കൊല്ലം മുമ്പ് മൺഭരണിയിൽ അടച്ച് സൂക്ഷിച്ചതെന്ന് കരുതുന്ന സ്വർണനാണയങ്ങൾ ഇസ്രയേലിൽ കണ്ടെത്തി. 845 ഗ്രാം ഭാരമുള്ള 425 സ്വർണനാണയങ്ങളാണ് ഖനനത്തിലൂടെ പുറത്തെടുത്തത്. മധ്യ ഇസ്രയേലിൽനിന്നാണ് ഇസ്‌ലാമികകാലത്തിന്റെ പ്രാരംഭത്തിലേതെന്നു കരുതുന്ന ഈ നാണയങ്ങൾ കിട്ടിയത്. 

പ്രദേശവാസികളായ രണ്ട് യുവാക്കളാണ് നാണയങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഖനനത്തിനിടെ ആദ്യം കണ്ടപ്പോൾ നേരിയ ഇലകൾ പോലെയാണ് തോന്നിച്ചതെന്നും പിന്നീടാണ് സ്വർണമാണെന്ന് മനസ്സിലായതെന്നും ​ഗവേഷണ സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു. അതേസമയം ആരാണിത് സൂക്ഷിച്ചതെന്നോ എന്തുകൊണ്ടായിരിക്കാം ഇവിടെനിന്ന് എടുത്തുമാറ്റാഞ്ഞത് എന്നോ ഉള്ള വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. 

മൺഭരണിക്ക് ഇളക്കം തട്ടാതിരിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് ഇത് മണ്ണിനടിയിൽ സൂക്ഷിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ തിരിച്ചെടുക്കാമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കാം സ്ഥാപിച്ചതെന്നും ​ഗവേളകർ കരുതുന്നു. അന്നത്തെ കാലത്ത് ഒരു ആഡംബര വസതി വാങ്ങാനുള്ള മൂല്യം ഇവയ്ക്കുണ്ടാകുമെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു