കായികം

പ്രസവത്തോടെ ഞാന്‍ മരിക്കേണ്ടതായിരുന്നു, കുഞ്ഞിന് ജന്മം നല്‍കുന്നതിനിടയിലെ സങ്കീര്‍ണതകള്‍ പറഞ്ഞ് സെറീന

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി കോര്‍ട്ട് വിട്ട സെറീന കളിക്കളത്തിലേക്ക് തിരികെയെത്തി തന്റെ കരുത്ത് തിരികെ പിടിക്കാനുള്ള കഠിനാധ്വാനത്തിലാണ്. കോര്‍ട്ടില്‍ സെറീന കളിക്കുമ്പോള്‍ കുഞ്ഞു സെറീനയുമായി ഗ്യാലറിയിലിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. 

അതിനിടയില്‍ പ്രസവ സമയത്ത് തന്റെ ജീവന്‍ അപകടത്തിലാവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്ന് വെളിപ്പെടുത്തുകയാണ് സെറീന  ഇപ്പോള്‍. സിഎന്‍എന്നില്‍ എഴുതിയ കോളത്തിലായിരുന്നു പ്രസവത്തിനിടെ ആരോഗ്യനില വഷളായതിനെ കുറിച്ച്  സെറീന പറയുന്നത്. 

പ്രസവം സങ്കീര്‍ണമായിരുന്നു, ആ സമയം എന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. കുഞ്ഞിന്റെ ജീവനും ഭീഷണിയിലായിരുന്നു. ജനിച്ചതിന് ശേഷം ആറ് മാസം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞ് ചികിത്സയിലായിരുന്നു. നിരവധി ശസ്ത്രക്രീയകളും കുഞ്ഞിന് വേണ്ടിവന്നുവെന്ന് സെറീന പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം