കായികം

ഏകദിന വേദിയില്‍ തീരുമാനമായില്ല;  ക്രിക്കറ്റ് കാര്യവട്ടത്തും, ഫുട്‌ബോള്‍ കൊച്ചിയിലും എന്നത് അംഗീകരിക്കാനാവില്ലെന്ന് ജിസിഡിഎ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യ-വിന്‍ഡിസ് ഏകദിനത്തിനായുള്ള വേദി സംബന്ധിച്ച തീരുമാനമായില്ല. വിദഗ്ധരുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ വേദി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയുള്ളെന്ന് ജിസിഡിഎ. ജിസിഡിഎ, കെസിഎ, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

തിരുവനന്തപുരത്ത് ക്രിക്കറ്റും, കൊച്ചിയില്‍ ഫുട്‌ബോളും മാത്രമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ പറഞ്ഞു. രണ്ടും നടത്താന്‍ സാധിക്കുമെങ്കില്‍ അതിന്റെ സാധ്യതയാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. 

ഫിഫ അംഗീകൃത ടര്‍ഫിന് പ്രശ്‌നമുണ്ടാകില്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ കെസിഎ സ്വീകരിച്ചത്. ക്രിക്കറ്റ് മത്സരം കഴിഞ്ഞ 22 ദിവസം കൊണ്ട് പിച്ച് മാറ്റി ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മിക്കാമെന്നും കെസിഎ വാദിക്കുന്നു. മാത്രമല്ല, ഏകദിനം കൊച്ചിയില്‍ നടത്തുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്ന എതിര്‍പ്പ് ഇപ്പോഴില്ല. വേദി സംബന്ധിച്ച് കെസിഎ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്ന് ബിസിസിഐയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യ-വിന്‍ഡിസ്  ഏകദിനത്തിന് കൊച്ചി തന്നെ വേദിയാവാനുള്ള സാധ്യതകളാണ് തെളിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു