കായികം

ട്വിന്റി20 ഫൈനലിലെ ക്യാച്ച് ശ്രീശാന്ത് വിട്ടിരുന്നു എങ്കില്‍? ഐപിഎല്ലില്‍ വാങ്ങിയ അടി അന്ന് കിട്ടിയേനെ

സമകാലിക മലയാളം ഡെസ്ക്

നാല് ബോളില്‍ നിന്നും വേണ്ടത് ആറ് റണ്‍സ്. ആദ്യ ട്വിന്റി20 ലോക കിരീടത്തില്‍ മുത്തമിടാന്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് ആറ് റണ്‍സ് മാത്രം. പക്ഷേ ജീവിതത്തില്‍ തരളാതെ പോരാടിയ ജോഗിന്ദറില്‍ വിശ്വാസം അര്‍പ്പിച്ച ധോനിയും ചോരാത്ത കൈകളുമായി ശ്രീശാന്തും ആ കിരീടം ഇന്ത്യയുടെ കൈകളിലേക്ക് എടുത്തു വയ്ക്കുകയായിരുന്നു. 

അന്ന് ശ്രീശാന്ത് ആ ക്യാച്ച് വിട്ടു കളഞ്ഞിരുന്നെങ്കിലോ? ഇന്ത്യാ ടുഡേയുടെ സലാം ക്രിക്കറ്റ് 2018ല്‍ എത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ്ങിന് നേര്‍ക്ക് ഉയര്‍ന്ന ചോദ്യം അതായിരുന്നു. ആ ലോക കപ്പിന് ശേഷം നടന്ന ഐപിഎല്ലില്‍ സംഭവിച്ചത് ആ ക്യാച്ച് വിട്ട സമയം സംഭവിക്കുമായിരുന്നു എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി. 

2008 ഐപിഎല്ലില്‍ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിച്ച സംഭവം ഓര്‍മിപ്പിച്ചായിരുന്നു ഭാജിയുടെ മറുപടി. മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം കരഞ്ഞുകൊണ്ട് ശ്രീശാന്ത് ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ആ വിവാദത്തിന്റെ തുടക്കം. ശ്രീശാന്തിന്റെ വാക്കുകളില്‍ പ്രകോപിതനായി ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു എന്നായിരുന്നു ബിസിസിഐയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത