കായികം

പ്രളയം വഴി തടഞ്ഞു, 45 മിനിറ്റില്‍ നീന്തിയത് 2.5 കിമീ; ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ബോക്‌സിങ് താരത്തിന്റെ കടുംകൈ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സംസ്ഥാന തല ബോക്‌സിങ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ബംഗളൂരുവിലേക്ക് എത്തേണ്ടിയിരുന്നു പത്തൊന്‍പതുകാരനായ നിഷാന്‍ മനോഹറിന്. പക്ഷേ കര്‍ണാടകയില്‍ ദുരിതം വിതച്ചെത്തിയ പ്രളയം നിഷാന്റെ ഗ്രാമമായ ബെലാഗാവിനേയും വെറുതെ വിട്ടിരുന്നില്ല. എന്നാലാ പ്രളയമൊന്നും നിഷാന്റെ നിശ്ചയദാര്‍ഡ്യത്തെ ഉലച്ചില്ല. 2.5 കിലോമീറ്ററാണ് പ്രളയ ജലത്തിലൂടെ നിഷാന്‍ നീന്തിയത്. 

നിഷാന് കൂട്ടായെ അവന്റെ പിതാവും ഒപ്പം നീന്താനുണ്ടായി. ബോക്‌സിങ് കിറ്റ് പ്ലാസ്റ്റിക് കിറ്റിലാക്കി മുറുക്കി ചുമലിലിട്ടായിരുന്നു നീന്തല്‍. 45 മിനിറ്റുകൊണ്ട് 2.5 കിലോമീറ്ററാണ് ഇവര്‍ നീന്തിയെത്തിയത്. ഒരു വാഹനത്തിനും ഞങ്ങളുടെ ഭാഗത്തേക്ക് വരാന്‍ കഴിഞ്ഞില്ല. ഈ സമയം നീന്തുക എന്നത് മാത്രമാണ് മുന്‍പിലുണ്ടായ വഴിയെന്ന് നിഷാന്‍ പറയുന്നു. 

പ്രളയത്തെ അതിജീവിച്ച് എത്തിയത് വെറുതേയുമായില്ല. ലൈറ്റ് ഫ്‌ളൈവെയ്റ്റ് കാറ്റഗറിയില്‍ വെള്ളി നേടിയാണ് നിഷാന്‍ മടങ്ങിയത്. എന്റെ ഭാഗ്യക്കേടിനാണ് സ്വര്‍ണം നഷ്ടമായത് എന്നും, അടുത്ത തവണ സ്വര്‍ണം നേടുമെന്നും നിഷാന്‍ പറയുന്നു. പ്രളയത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പലര്‍ക്കും എത്താനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി