കായികം

'വിര്‍ജിനിറ്റി നഷ്ടപ്പെട്ടത് 13ാം വയസില്‍, അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയി'; വിചിത്രമായ വെളിപ്പെടുത്തലുമായി മറഡോണ

സമകാലിക മലയാളം ഡെസ്ക്

ന്യഗ്രഹ ജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയിരുന്നതായി ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വെളിപ്പെടുത്തല്‍. അര്‍ജന്റീന സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വിചിത്രമായ വാദം. 

ഒരിക്കല്‍, കുറച്ച് മദ്യപിച്ച് കഴിഞ്ഞതിന് ശേഷം, എന്നെ മൂന്ന് ദിവസത്തോളം കാണാതെ പോയി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അന്യഗ്രഹ ജീവികളുടെ പേടകത്തിലായിരുന്നു ഞാനെന്നാണ് പറഞ്ഞത്. അവരെന്നെ കൊണ്ടുപോയി. അതിനെ കുറിച്ച് എനിക്ക് നിങ്ങളോട് പറയാനാവില്ല, മറഡോണ പറഞ്ഞു. 

1997ല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച മറഡോണ ഇപ്പോള്‍ ഗിമ്‌നാസിയ ഡെ ലാ പ്ലാറ്റയുടെ പരിശീലകനാണ്. കളിക്കുന്ന സമയം നിരവധി വട്ടം രാത്രി ഒരുപോള കണ്ണടയ്ക്കാതെ പിറ്റേ ദിവസം തനിക്ക് കളിക്കാന്‍ ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും മറഡോണ പറയുന്നു. ഡിന്നര്‍ പാര്‍ട്ടി നടത്തിയാല്‍ ആരെയെല്ലാം വിളിക്കും എന്ന ചോദ്യത്തിന് ഫിദല്‍ കാസ്‌ട്രോ, ഹ്യൂഹോ ഷാവേസ്, ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലുല, അര്‍ജന്റീനിയന്‍ മുന്‍ പ്രസിഡന്റ് നെസ്റ്റര്‍ കിര്‍ച്ച്‌നര്‍, അര്‍ജന്റീനിയന്‍ മുന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, അര്‍ജന്റീനിയന്‍ മുന്‍ പ്രസിഡന്റ് ക്രിസ്റ്റിന് കിര്‍ച്ച്‌നര്‍ എന്നിവരുടെ പേരാണ് മറഡോണ പറഞ്ഞത്. 

 തന്റെ വിര്‍ജിനിറ്റി നഷ്ടപ്പെട്ടതിനെ കുറിച്ചും മറഡോണ വെളിപ്പെടുത്തുന്നു. എന്റെ 13ാം വയസില്‍ വയസായ ഒരു സ്ത്രീയുമായിട്ടാണ് ആദ്യമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത്. അവര്‍ ആ സമയം പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും മറഡോണ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം