കായികം

സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണകാരണം തലയ്‌ക്കേറ്റ മുറിവ്

സമകാലിക മലയാളം ഡെസ്ക്

വിമാനാപകടത്തില്‍ മരിച്ച അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമേറ്റ പരിക്കാണ് സലയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്‌. സലയുടെ വിരലടയാളങ്ങള്‍ പരിശോധിച്ചാണ് അത് സലയുടെ മൃതദേഹം തന്നെയെന്ന് ഉറപ്പിച്ചത്. 

സലയുടെ മരണവുമായി ബന്ധപ്പെട്ട് ബേണ്‍മൗത്ത് കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. ഇനി നവംബര്‍ ആറിന് മാത്രമാകും കേസ് പരിഗണിക്കുക. കൂടുതല്‍ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് ഇത്. ഇംഗ്ലണ്ടിലെ നിയമപ്രകാരം, പെട്ടെന്നോ, കാരണം വിശദമാക്കുവാന്‍ സാധിക്കാത്തതോ ആയ മരണങ്ങളില്‍ വിചരണ നടത്തും.

തന്റെ പുതിയ ടീമായ കാര്‍ഡിഫ് സിറ്റിയില്‍ ടീം അംഗങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പറക്കുമ്പോഴാണ് ജനുവരി 21ന് സലയുടെ വിമാനം ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ച് കാണാതാവുന്നത്. പിന്നീട് സ്വകാര്യ ഏജന്‍സികള്‍ നടത്തിയ തെരച്ചിലില്‍ കടലില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും സലയുടെ മൃതദേഹം ലഭിച്ചെങ്കിലും പൈലറ്റിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്