കായികം

ഹാമിൽട്ടണിൽ തകർന്നടിഞ്ഞ് ഇന്ത്യ ; 35 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമായി 

സമകാലിക മലയാളം ഡെസ്ക്

ഹാമിൾട്ടൻ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 35 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ്  നഷ്ടമായത്. 13 റൺസെടുത്ത ശിഖർ ധവാനും ഏഴ് റൺസെടുത്ത നായകൻ രോഹിത് ശർമ്മയും, റൺസൊന്നുമെടുക്കാതെ റായിഡുവും ദിനേഷ് കാർത്തികുമാണ് പുറത്തായത്. ഓപ്പണർമാരെ പുറത്താക്കി കിവീസ് പേസ് ബൗളർ ട്രെന്റ് ബോൾട്ടാണ് ഇന്ത്യയ്ക്ക് തുടക്കത്തിലേ പ്രഹരമേൽപ്പിച്ചത്. 

ധവാനെ ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ, 200-ാം മൽസരത്തിനിറങ്ങിയ രോഹിതിനെ ബോൾട്ട് സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. ഇതോടെ 23 റൺസിന് രണ്ട് വിക്കറ്റെന്ന നിലയിലായി ഇന്ത്യ. എന്നാൽ പിന്നീടെത്തിയ റായിഡുവിനെയും ദിനേഷ് കാർത്തികിനെയും റണ്ണെടുക്കുംമുമ്പ് ഗ്രാൻഡ്ഹോമും  പുറത്താക്കിയതോടെ ഇന്ത്യ നാലു വിക്കറ്റിന്  33 റൺസെന്ന നിലയിലേക്ക് പതറി. 

പിന്നാലെ അരങ്ങേറ്റം കുറിച്ച ഗില്ലിനെയും ഒരു റൺസെടുത്ത കേദാർ ജാദവിനെയും പുറത്താക്കി ഇന്ത്യയെ ബോൾട്ട് വീണ്ടും ഞെട്ടിച്ചു. അരങ്ങേറ്റം കുറിച്ച ഗില്ലിന് 9 റൺസ് മാത്രമാണ് എടുക്കാനായത്. 

ഇന്ത്യൻ നിരയിൽ കോഹ് ലിയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാൻ ഗിൽ അരങ്ങേറി. ഗില്ലിന് മുൻനായകൻ എംഎസ് ധോണി ഇന്ത്യൻ ക്യാപ് നൽകി. പരിക്കേറ്റ ധോണി ടീമിലില്ല. പേസ് ബൗളർ മുഹമ്മദ് ഷമിക്കും ഇന്ത്യ വിശ്രമം നൽകി. ഷമിക്ക് പകരം ഖലീൽ അഹമ്മദ് ഇന്ത്യൻ നിരയിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബംഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും