കായികം

യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ചെല്‍സി ; ഇരട്ട ഗോളുമായി ഈഡന്‍ ഹസാഡ്, ആഴ്‌സണലിനെ തകര്‍ത്തത് നാല് ഗോളുകള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ബകു: യൂറോപ്പ ലീഗ് കിരീടം ഒടുവില്‍ ചെല്‍സിക്ക്. ആഴ്‌സണലിനെ 4-1 നാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ക്ലബ്ബിലെ അവസാന മത്സരം അവിസ്മരണീയമാക്കി ഈഡന്‍ ഹസാഡ് നേടിയ രണ്ട് ഗോളാണ് ടീമിന് കൃത്യമായ മുന്‍തൂക്കം നല്‍കിയത്. പെദ്രോയും ഒലിവറും ഓരോ ഗോള്‍ വീതവും നേടി. 

ആഴ്‌സണലിനെ ഫൈനലില്‍ തറപറ്റിച്ചതോടെ അടുത്ത സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ക്ലബ്ബിന് കളിക്കാം. അതിവിദഗ്ധരായ ഔബമെയാങ്- ലകാസെറ്റെ  കൂട്ടുകെട്ട് ചെല്‍സി തകര്‍ത്തതോടെയാണ് ആഴ്‌സണലിന്റെ നില തെറ്റിയത്. ഇന്ത്യന്‍ സമയം രാത്രി 12.30 നായിരുന്നു അസര്‍ബൈജാിലെ ബകുവില്‍ മത്സരം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു