കായികം

'ഞാന്‍ മരിച്ചിട്ടില്ല, നന്നായി ജോലി ചെയ്യുന്നുണ്ട്, സമാധാനമായി ഉറങ്ങുന്നുമുണ്ട്'- മറുപടിയുമായി മറഡോണ

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: തന്റെ ആരോഗ്യം സംബന്ധിച്ചുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. നിലവില്‍ അര്‍ജന്റീന ക്ലബായ ജിംനാസിയയുടെ പരിശീകനാണ് മറഡോണ. താന്‍ ആരോഗ്യവാനാണെന്നും പരിശീലകനെന്ന നിലയിലുള്ള ജീവിതം ഏറെ ആസ്വദിക്കുകയാണെന്നും മറഡോണ വ്യക്തമാക്കി. 

നേരത്തെ മറഡോണയുടെ മകള്‍ ജിയാന്നിന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇതിഹാസത്തിന്റെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. അവര്‍ അദ്ദേഹത്തെ കൊല്ലുകയാണെന്നും ഇതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു സന്ദേശം. 1986ല്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിലെ നിര്‍ണായക താരമായിരുന്ന മറഡോണയ്ക്കായി പ്രാര്‍ഥിക്കണമെന്നും കുറിപ്പില്‍ ജിയാന്നിന വ്യക്തമാക്കിയിരുന്നു. 

നിമിഷങ്ങള്‍ക്കുള്ളില്‍ ഈ കുറിപ്പുകള്‍ വൈറലായി മാറി. ഇതിന് പിന്നാലെയാണ് മറഡോണ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയത്. 

'ഞാന്‍ മരിച്ചിട്ടില്ല. ജിയാന്നിന എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ നന്നായി ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ സമാധാനമായി ഉറങ്ങുന്നുണ്ട്. ഒരാള്‍ പ്രായമാകുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെക്കാള്‍ നിങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്' - മറഡോണ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു