കായികം

'സച്ചിന്റെ കൈയിലെ കളിപ്പാട്ടമായിരുന്നു വോണ്‍; അവര്‍ പൂച്ചയും എലിയും കളിക്കുകയായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനങ്ങളില്‍ കണ്ടിരുന്നത്. ഇരുവരുടേയും പോരാട്ടങ്ങളെ അനുസ്മരിക്കുകയാണ് ഓസീസ് പേസറായ ബ്രെറ്റ് ലീ. 

സച്ചിന്‍ തന്റേതായ ദിവസത്തില്‍ ഏറ്റവും മനോഹരമായാണ് വോണിനെ നേരിടാറുള്ളത്. പന്തില്‍ സമഗ്രാധിപത്യമായിരിക്കും അദ്ദേഹത്തിന്. ഒരു കളിപ്പാട്ടം കൈകാര്യം ചെയ്യുന്ന അത്ര അനായാസം വോണിന്റെ കുത്തിത്തിരിയുന്ന പന്തുകളെ സച്ചിന്‍ പ്രതിരോധിക്കുമായിരുന്നു. 

വോണിനെ മികച്ച പന്തുകള്‍ എറിയാന്‍ പ്രേരിപ്പിച്ച് സച്ചിന്‍ ക്ഷമയോടെ ക്രീസില്‍ നില്‍ക്കും. പിന്നീട് തനിക്ക് മുന്നിലേക്കെത്തുന്ന പന്തുകളെ ബാക്ക് ഫൂട്ടില്‍ മനോഹരമായ ഷോട്ടുകളാക്കി മാറ്റുന്നു. അദ്ദേഹം വോണിനൊപ്പം പൂച്ചയും എലിയും കളിക്കുന്നത് പോലെയായിരുന്നു. ഷെയ്ന്‍ വോണിനെതിരെ അധികം ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത്തരത്തില്‍ പൂച്ചയും എലിയും കളിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ബൗളിങ് മികവ് അത്രയ്ക്കുണ്ടായിരുന്നു- ലീ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും