കായികം

തുടരെ നാലാം ജയവുമായി പഞ്ചാബ്, ഹൈദരാബാദിനെ പിടിച്ചു കെട്ടി

സമകാലിക മലയാളം ഡെസ്ക്

ദുബായ്:‌ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ നാലാം ജയം. ഹൈദരാബാദിനെ 12 റണ്‍സിന് തോല്‍പ്പിച്ചതോടെ പഞ്ചാബ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ 20 ഓവറില്‍ ഹൈദരാബാദ് 126 റണ്‍സില്‍ ഒതുക്കി. എന്നാല്‍ 114 റണ്‍സിന് ഹൈദരാബാദ് ഓള്‍ ഔട്ട് ആയി. 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും, ക്രിസ് ജോര്‍ദാനുമാണ് ഹൈദരാബാദിനെ കുഴക്കിയത്. ജാസന്‍ ഹോള്‍ഡര്‍, പ്രിയം ഗാര്‍ഗ്, റാഷിദ് ഖാന്‍ എന്നിവരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ തുടരെ മടക്കിയാണ് ക്രിസ് ജോര്‍ദാനും, അര്‍ഷ്ദീപ് സിങ്ങും ഹൈദരാബാദിനെ വീഴ്ത്തിയത്. 30 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍. 

ജയത്തോടെ 11 കളിയില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമായി 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ഹൈദരാബാദിന്റേത് സീസണിലെ ഏഴാം തോല്‍വിയാണ്. ഡല്‍ഹിക്കെതിരെ ജയം പിടിച്ചതോടെ കൊല്‍ക്കത്ത നാലാം സ്ഥാനത്തെ ആധിപത്യം ഒന്നുകൂടി കൂട്ടിയിരുന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബഹിനെ സന്ദീപ് ശര്‍മ, ജാസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു. മൂവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 32 റണ്‍സ് എടുത്ത പൂരനാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു