കായികം

പെണ്‍കുട്ടികളെ പോലെ കളിക്കണം, ടീം മീറ്റിങ്ങുകളില്‍ അതായിരുന്നു നിര്‍ദേശം: രുപിന്ദര്‍ പാല്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോക്കി വനിതാ ടീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടോക്യോയിലെ വെങ്കല പോരിനായി ഇറങ്ങിയതെന്ന് രുപിന്ദര്‍ പാല്‍ സിങ്. നമ്മുടെ പെണ്‍കുട്ടികള്‍ കളിക്കുന്നത് പോലെ കളിക്കണം എന്നാണ് ടീം മീറ്റിങ്ങുകളില്‍ പറഞ്ഞിരുന്നത് എന്നും രുപിന്ദര്‍ പാല്‍ സിങ് പറയുന്നു. 

പെണ്‍കുട്ടികളെ പോലെ കളിക്കണം. മീറ്റിങ്ങുകളില്‍ ഞങ്ങള്‍ ഇങ്ങനെയാണ് പറയുക. അവര്‍ അവരുടെ ആദ്യ മൂന്ന് കളിയും തോറ്റിരുന്നു. അവിടെ നിന്നാണ് തിരികെ കയറി ക്വാര്‍ട്ടറും സെമി ഫൈനലും കളിച്ചത്. മികവിലേക്ക് ഉയരാന്‍ അവര്‍ ഞങ്ങള്‍ക്ക് പ്രചോദനമായി, രുപീന്ദര്‍ പറഞ്ഞു. 

സ്വര്‍ണ മെഡല്‍ ജേതാക്കളായ നെതര്‍ലാന്‍ഡ്‌സിനോട് 1-5 എന്ന തോല്‍വിയോടെയാണ് ഇന്ത്യന്‍ വനിതാ ടീം ടോക്യോയില്‍ ഒളിംപിക്‌സ് പോര് ആരംഭിച്ചത്. പിന്നാലെ ജര്‍മനിയോട് 0-2ന് തോറ്റു. ബ്രിട്ടനോട് 1-4ന് തോറ്റതോടെ ഇന്ത്യന്‍ വനിതാ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചതായി ഏവരും കരുതി. 

എന്നാല്‍ മൂന്ന് തുടര്‍ ജയങ്ങളുമായാണ് ഇന്ത്യന്‍ വനിതാ സംഘം തിരികെ കയറി വന്നത്. സ്വര്‍ണ മെഡല്‍ നേടാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഓസ്ട്രിയയെ 1-0ന് തോറ്റാണ് അവര്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്. എന്നാല്‍ സെമിയിലും വെങ്കല പോരിലും വനിതാ ടീമിന് കാലിടറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ