കായികം

'സ്വപ്‌നമായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റ്', സ്‌റ്റേഡിയത്തില്‍ എത്താനാവാത്തതിന്റെ നിരാശയില്‍ ഗാംഗുലി 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റിനായി ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ അവിടേക്ക് എത്താനാവാത്തതിന്റെ നിരാശ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

സ്റ്റേഡിയത്തില്‍ ഇന്ന് എത്താനാവാത്തത് നഷ്ടമാണ്. പിങ്ക് ബോള്‍ ടെസ്റ്റ് നമ്മുടെ സ്വപ്‌നമായിരുന്നു. അത് യാഥാര്‍ഥ്യമാക്കാന്‍ എന്തൊരു ശ്രമങ്ങളാണ് നടന്നത്. ഇന്ത്യയിലെ രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും നിറഞ്ഞ ഗ്യാലറികള്‍ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടേയും, അമിത് ഷായുടേയും നേതൃത്വത്തിന് കീഴില്‍, ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. 

സ്റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളാന്‍ ശേഷിക്കുന്നതിന്റെ 50 ശതമാനം പേര്‍ക്കാണ് പ്രവേശനം. 1,10,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് മൊട്ടേര സ്റ്റേഡിയം. 55,000 പേര്‍ക്കാണ് പിങ്ക് ബോള്‍ ടെസ്റ്റ് കാണാന്‍ പ്രവേശനം ലഭിക്കുക. 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് നമ്മുടേത് എന്നത് അഭിമാനമാണെന്ന് വിരാട് കോഹ് ലി പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക സ്‌റ്റേഡിയവുമാണ് ഇത്. 11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിര്‍മിച്ചതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം