കായികം

കണ്ണീരണിഞ്ഞ് മൈതാനത്ത് മുട്ടുകുത്തി നെയ്മര്‍, ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് മെസി

സമകാലിക മലയാളം ഡെസ്ക്

യ്യകലത്തില്‍ നിന്ന് കിരീടം നഷ്ടപ്പെട്ടത് കണ്ട് കണ്ണീരണിഞ്ഞ നെയ്മറെ ആശ്വസിപ്പിച്ച് മെസി. കെട്ടിപ്പിടിച്ച് ചേര്‍ത്ത് നിര്‍ത്തിയാണ് നെയ്മറെ മെസി ആശ്വസിപ്പിച്ചത്. 

ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ തലതാഴ്ത്തി കണ്ണീര് ജേഴ്‌സില്‍ തുടച്ച് മൈതാനത്ത് നെയ്മര്‍ മുട്ടുകുത്തി. സമീപത്ത് അര്‍ജന്റീനയുടെ ആഘോഷം തുടരവെയാണ് നെയ്മറുടെ അടുത്തെത്തി ഏറെ നേരം ആലിംഗനം ചെയ്ത് നിന്ന് മെസി ആശ്വസിപ്പിച്ചത്. 

22ാം മിനിറ്റി എയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍നേട്ടത്തോടെയാണ് 28 വര്‍ഷം നീണ്ട കിരീടത്തിനായുള്ള കാത്തിരിപ്പ് അര്‍ജന്റീന അവസാനിപ്പിച്ചത്. അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച് 16 വര്‍ഷത്തിന് ശേഷമാണ് മെസിയെ തേടി അന്താരാഷ്ട്ര കിരീടം എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്